Wednesday 26 November 2014

പേട്ടക്കുടി പപ്പന്‍ സ്പീകിംഗ്‌



പേട്ടക്കുടി പപ്പന്‍ എന്ന പി പി പപ്പന്‍, ഒരു  നല്ല  ഒന്നാന്തരം എഴുത്തുകാരൻ  എന്ന്  അവകാശാപ്പെടുന്ന ഒരു മഹാനാണ്, കുറെ നോവലുകള്‍ എഴുതിവച്ച ശേഷം അതെല്ലാം പെറുക്കിയെടുത്ത്  നിര്‍മ്മാതാക്കളെയും സംവിധായകരെയും ചെന്ന് കണ്ട്, കഥ കേള്‍പ്പിക്കുകയും സിനിമയില്‍ കയറിപ്പറ്റുകയും ചെയ്യുക എന്നതാണു അദ്ദേഹത്തിന്‍റെ വലിയ ആഗ്രഹങ്ങള്‍..പക്ഷെ യഥാര്‍ത്ഥത്തില്‍ പല നിര്‍മ്മാതാക്കളും പപ്പനെ കാണുന്പോള്‍  തന്നെ ഒളിച്ചിരിന്നിരുന്നു , പപ്പന്റെ കഥ അവര്‍ക്ക് പലപ്പോഴും അസഹനീയമായ ബോറഡിയായിരുന്നു,  സിഗരറ്റുവലി നിറുത്തിയ ഒരു യുവസംവിധായകന്‍ കുറെ നാളുകള്‍ക്കുശേഷം സിഗരറ്റ് വലിച്ചത് പപ്പന്‍റെ കഥ കേട്ടത്തിന്‍റെ നിര്‍വികരതയും ബോറഡിയും മാറാനാണ്...,ഒതുവില്‍ 'ബസ് സ്റ്റൊപ്പിലെ യക്ഷി' എന്ന കഥ ഏറെക്കുറെ സിനിമയക്കാന്‍ വേണ്ടി റെഡിയയിയിട്ടുണ്ടു, ഇനി സഹനിര്‍മ്മാതാക്കളും കൂടി കഥ കേള്‍ക്കണം എന്ന കടന്പ  കൂടിയേ ഉള്ളൂ..,രാത്രികാലങ്ങളില്‍   ബസ് സ്റ്റോപ്പില്‍ വരുന്ന യക്ഷിയും,പിന്നെ അതിനെ തളക്കാന്‍ വരുന്ന മാന്ത്രവാദിയും ,ആ മന്ത്രവാദി പിന്നെ അവിടെയുള്ള മറ്റൊരു പെണ്‍കുട്ടിയുമായി സ്നേഹത്ത്തിലാവുകയം ഒളിച്ചോ ടിപ്പോവുകയും ചെയ്യുന്നതാണു കഥ..,

 ഇതിനിടക്ക് നാട്ടില്‍ പേട്ടക്കുടി പപ്പന്‍ ഫാന്‍സ്‌ അസോസിയേഷന്‍ തുടങ്ങിയിട്ടുണ്ട്, സ്വന്തം ഓഫീസും വെബ് സൈറ്റും വരെ ഉള്ള അസ്സോസിയേഷനായി  അത് വളര്‍ന്നിരുന്നു, 'ബസ് സ്റ്റൊപ്പിലെയക്ഷി' സൂപ്പർ  ഹിറ്റായാല്‍, പപ്പന്‍ സൂപ്പര്‍ സ്റ്റാറായാൽ,  പിന്നെ താരനിശകൾ,അവാര്‍ഡുകള്‍, പുതിയ സിനമകള്‍,...അസ്സോസിയേഷന്‍റെ സ്വപ്‌നങ്ങള്‍ നീണ്ടതായിരുന്നു...,'ചായ്പ്പിലെ ലോനപ്പന്‍' എന്ന കൊച്ചു 'പ്രഞ്ചിയെട്ടന്‍ 'ഇതിന്‍റെ പ്രസിഡന്റു  സ്ഥാനം ഏറെടുത്തിരുന്നു..ഇതിനിടയ്ക്ക് മുല്ലപ്പെരിയാറിലെകോടതിവിധി കേരളത്തിനു പ്രതികൂലമായി വിധിക്കപ്പെട്ടു, ഇതില്‍ അരിശം പൂണ്ട പപ്പന്‍ തന്‍റെ കഥയില്‍ ചില മാറ്റ്‌ങ്ങള്‍വരുത്തി..,ബസ് സ്റ്റോപ്പില്‍ ഒരു ആഡംബരക്കാരില്‍ വന്നിറങ്ങുന്ന 'പെരട്ട തലൈവി' എന്ന കഥപാത്രവും പിന്നെ ഈ തലൈവിയെ ചീമുട്ടയെറിഞ്ഞു സ്വീകരിക്കുന്ന കുറെ പിള്ളാരും ഒക്കെ  ഈ കഥയില്‍ വന്നു...കഥയുമായിഇതിനുപ്രത്യകിച്ചു ബന്ധമോന്നുമില്ല, പക്ഷെ അതൊന്നും പപ്പാന് പ്രഴ്നമല്ല..ഇതിനിടയ്ക്ക് പപ്പന്‍ 'മുന്നറിയിപ്പ്' എന്ന മലയാളം സിനിമ കണ്ടത്‌,അതിനു ശേഷം കഥയില്‍ ഒരു ജയില്പുള്ളിയും കയറിക്കൂടി, പ്രത്യകിച്ചു ബന്ധമോന്നുമില്ലതെയാണ് അതും...പിന്നെ ഒരു കൊമ്മഡിക്കു വേണ്ടി  കുടിച്ച് ലക്കുകെട്ട ഇയാള്‍ യക്ഷിയെ കയറിപ്പിടിക്കുവാന്‍ വരുന്നതും യക്ഷി 'ചോരേം നീരും ഒന്നും വേണ്ട ,ജീവന്‍ മതി' എന്നു പറഞ്ഞുകൊണ്ടു  ഓടി രക്ഷപ്പെടുന്നതും ഒക്കെ കഥയില്‍ വരുത്തി...ഇതിനിടയ്ക്ക് നാട്ടില്‍ പലപല  ചടാങ്ങുകള്‍ക്കും യുവസംവിധായകന്‍ പപ്പനെയും ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റു  ലോനപ്പനയും ഉദ്ഖാടകരായി വിളിക്കാന്‍ തുടങ്ങി...

(തുടരും ....)


No comments:

Post a Comment