മാംഗല്യസൌഭാഗ്യം
ബാല്യവും കൌമാരവും നല്‍കിയ മനോഹരമായ ഓര്‍മ്മകളുടെ സന്തോഷം മനസ്സില്‍ നിറചച് യൌവവാനത്തിന്‍റെ പ്രസരിപ്പില്‍ എത്തിനില്‍ക്കുന്പോള്‍ ആദ്യം തോന്നുനതു അതിരില്ലാത്ത സ്വാതന്ത്രമാണ്, പിന്നെ യൌവ്വനത്തിന്റെ അടിച്ചുപൊളികളും ,പക്ഷെ കുറെ കഴിയുന്പോള്‍ ഒരു ഏകാന്തത തോന്നുമായിരിക്കാം ,അല്ലെങ്കില്‍ ഒരു കൂട്ടിനു വേണ്ടിയുള്ള ആഗ്രഹം , പറുദീസയില്‍ ഒറ്റപ്പെട്ടുപോയ ആദത്തിന് ദൈവം ഹവ്വയെ നല്കിയതും ഇക്കാരണത്താലയിരുന്നു, പണ്ടൊക്കെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളോടു മുത്തശ്ശിമാര്‍ ഏതു സ്വപ്നമാണ് കണ്ടതെന്നു ചോദിക്കുമായിരുന്നെത്രേ,..'പാന്പിനെയാണു കണ്ടതെങ്കില്‍ മാത്രം അവര്‍ കുട്ടിക്കു കല്യണപ്രായമായിരിക്കുന്നു എന്നു പറയുമായിരുന്നത്രെ....എന്തായാലും യൌവ്വനത്തില്‍ നമ്മെ തേടിയെത്തുന്ന ഏറ്റവും വലിയ ഉത്തരവാദിത്ത്വമാണ് മാംഗല്യം, ഒപ്പം സൌഭാഗ്യവും..പലര്‍ക്കും ആഗ്രഹിച്ചിട്ടും കിട്ടാത്തതും മറ്റുചിലര്‍ക്കു നിസ്സാരകരണങ്ങള്‍ കൊണ്ടുപോലും നഷ്ടപ്പെടുന്നതും..,ചിലര്‍ക്ക് പക്വതയില്ലാത്ത പ്രയത്ത്തില്‍ കടന്നുവന്നു മോഹിപ്പിച്ചശേഷം, വിലക്കപ്പെട്ട കനി പോലെ ഒഴിഞ്ഞുപോകുന്നതും ആണു വിവാഹം ,അഡജസ്റ്റു ചെയ്യാനും ആസ്വദിക്കാനും കഴിയാതെ എല്ലാം സഹിച്ചു കഴിയുന്നവരും ധാരാളം...,ജീവിതത്തെക്കുരിച്ച് നല്ല ഉള്‍ക്കാഴ്ച ഉള്ളവര്‍ക്കും സ്ത്രീപുരുഷസമത്ത്വത്തെക്കുറിച്ച് നല്ല ധാരണയുള്ളവര്‍ക്കും മാത്രം നന്നായ് ആസ്വദിക്കാന്‍ കഴിയുന്ന ഒരുതരം സൌന്ദര്യമാണ് വിവാഹജീവിതത്തിന്‍റെത്...,
വിവാഹദിവസം
ഓടോഗ്രഫ് ബുക്കില്‍ അശംസാവച്ചനങ്ങള്‍ കൈമാറി യാത്രയായ പഴയ സുഹ്രത്തുകളും, ഒരുമിച്ചിരുന്നു സ്വപ്പ്നങ്ങള്‍ പങ്കുവച്ച സൌഹൃദസംഘങ്ങളും സഹപ്രവര്‍ത്തകരും പ്രിയശിഷ്യന്മാരെ വിവാഹവസ്ത്രത്തില്‍ കണ്‍നിറയെ കാണുവാന്‍ കൊതിച്ചെത്തിയ ഗുരുനാഥ്ന്മാരും.....പിന്നെ ഒരുപാടൊരുപാടു ബന്ധുമിത്രാദികളും പ്രിയ്യപ്പെട്ടവരും നാട്ടുകാരും.....ഭാവിജീവിതത്തെക്കുരിച്ച് ചെറിയ ആകാംഷയുള്ള മനസ്സുമായി രണ്ടു യുവമിഥുനങ്ങളെപ്പോലെ നവദന്പതിമാരും....വാതോരാതെ പ്രസംഗിക്കുന്ന അവതരികമാരെയും ചിലപ്പോൾ കാണാം.. പിന്നെ നല്ലഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം വയറു വാടകയ്ക്കെടുത്ത് വരുന്ന ചില ലോലഹൃദയന്മാരും .................
സാറയും തോബിയാസും
ഓരോ വിവാഹം നടക്കുന്പോഴും തിരുസഭ വിജയത്തിന്‍റെ തോടുകുറിയണിയുന്നു എന്ന ക്രിസ്ത്യന്‍ സങ്കല്പം എത്രയോ മനോഹരമാണ്, മാംഗല്യസൌഭാഗ്യമേ എന്നു തുടങ്ങുന്ന ക്രിസ്ത്യന്‍ ഭക്തിഗനവും അതിമനോഹരമാണ്, ക്രിസ്ത്യന്‍ നവദന്പ ന്തികള്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ ഇതിലും നല്ലൊരു ഗാനം വേറെയില്ല..,പഴയനിയമത്തിലെ മാതൃകാദന്പതികളായ സാറയേയും തോബിയാസിനെയും കുറച്ചു ഇതില്‍ പരാമര്‍ശിക്കുന്നു..,
സദ്‌ഗുണസന്പന്നനായ സാറയും സൌഭാഗ്യവാനായ തോബിയാസും എന്നാണവരെ വിശേഷിപ്പിക്കുന്നത്.., പഴയനിയമത്തില്‍ ഒരുപാടൊരുപാട് രാജാക്കന്മാരും ശക്തിമാന്മാരും ഉണ്ടെങ്കിലും ദന്പതിമാര്‍ക്ക് മാതൃകയാക്കാന്‍ ഏടവും അനുയോജ്യമായത് സാറയും തോബിയാസുമാണന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്..സാറയുടെ ജീവിതത്ത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെയും പരാജയങ്ങലുടെയും തുടർച്ചായല്ല മറിച്ച് അതിനുള്ള ഒരു സൊലൂഷനാണു എന്‍റെ മകനുമായുള്ള വിവാഹം എന്നു പറഞ്ഞുകൊണ്ടു മകനായ തോബിയസിനെ സാറയുമായുള്ള വിവാഹത്തിനു പറഞ്ഞയക്കുന്ന തോബിത്തിന്റെ മനസ്സാണ് ഇതിന്‍റെ ഹൈലൈറ്റ്,
വിവാഹം കഴിച്ച ആദ്യ അറു ഭർത്താക്കന്മാരും ആദ്യരാത്രിയില്‍ തന്നെ കൊല്ലപ്പെതുന്ന സാറയുടെ ഏഴാമത്തെ ഭർത്ത്താവായിരുന്നു തോബിയാസ് അഥവാ സാറയുടെ ഏഴാം വിവാഹദിവസം...,ആദ്യരാത്രിയില്‍ മകള്‍ സാറയെ മണിയറയിലേക്കയച്ച ശേഷം 'റെഗുവേല്‍' എന്നു പേരുള്ള സാറയുടെ പിതാവ് ചെയ്യുന്നത് മരുമകനു വേണ്ടിയുള്ള ശവക്കുഴി വെട്ടുക എന്നതായിരുന്നു, അറുപേരും മരിച്ച സ്ഥിതിക്ക് എഴാമാത്തെ ആളും മരിക്കും എന്നുറപ്പുള്ള അയാള്‍ മകളുടെ ജീവിതത്തിലെ ദുരിതങ്ങളുടെ തുടർച്ചയായാണ് ഇതിനെ കണ്ടിരുന്നത്., പക്ഷെ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ,ഒരു ദൈവികനിയോഗം പോലെ ആ പരീക്ഷ്നണത്തെ അതിജീവിച്ച് തോബിയാസ് ആദ്യരാത്രി പൂര്‍ത്തിയാക്കുകയാണ്.., പിന്നീടവര്‍ മാതൃകാദന്പതിമാരെപ്പോലെ ജീവിക്കുകയാണ്, അവര്‍ക്കു സന്തനാങ്ങള്‍ ഉണ്ടാവുന്നു..,സദ്‌ഗുണസന്പന്നയായ സാറയുടെ ജീവതത്തിന്‍റെ പൂര്‍ണത സൌഭാഗ്യവാനായ തോബിയാസുമൊത്ത് സാധ്യമാവുകയാണ്.
No comments:
Post a Comment